2013, ജനുവരി 9, ബുധനാഴ്‌ച

നന്ദിതാ.,





-------------------------------------------

നന്ദിതാ,
ഋതുക്കള്‍ നമ്മില്‍
വിഷാദ ഗീതം
കുറിക്കുംമ്പോള്‍
ഇവിടെ
നിരാസങ്ങളുടെ
വയലറ്റ് പൂക്കള്‍
പൊഴിയുന്നു.
മഞ്ഞു പെയ്യുന്ന
രാത്രികളില്‍,
നക്ഷത്രങ്ങള്‍
നമ്മുടെ ജാതകത്തിന്
റീത്തു വെച്ചിരിക്കുന്നു.
നന്ദിതാ.,
പ്രണയം മണ്ണിട്ടു പോയ-
വിലാപങ്ങള്‍ക്ക്,
തീ പിടിക്കുന്ന
സ്വപ്നങ്ങള്‍ക്ക്,
നിന്നെ പോല്‍
ഞാനുമിവിടെ
കാവലിരിക്കുന്നു..
------------------------------------------

4 അഭിപ്രായങ്ങൾ:

  1. കാവലിനു കൂട്ടായി ഞാനും.........
    ആശംസകള്‍.

    സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗിലേയ്ക്ക്‌ ഒന്നെത്തി നോക്കി അഭിപ്രായം പറഞ്ഞിട്ട് പോകണേ............

    മറുപടിഇല്ലാതാക്കൂ
  2. മനസ്സു നുറുക്കി മത്സ്യങ്ങളെ ഊട്ടിയ പെണ്‍കുട്ടി

    മറുപടിഇല്ലാതാക്കൂ
  3. നമുക്കിടയില്‍ മരവിച്ച പ്രണയം
    മറ്റൊരു വിഷാദഗീതം കുറിക്കവേ
    പൊഴിഞ്ഞു വീഴുന്നൊരു
    ഈറന്‍ വയലറ്റ് പൂവായി ഞാനും!

    ഇനിയീ പൂ കൊരുത്തൊരു റീത്തൊരുക്കുക,
    മൃതിയടഞ്ഞ നമ്മുടെ പ്രണയത്തിന്‍ കുഴിമാടത്തില്‍ വെക്കുക,

    തീ പിടിച്ച സ്വപ്നങ്ങളും,
    മണ്ണ് മൂടിയ വിലാപങ്ങളും
    ആയിരം വയലറ്റ് പൂക്കളായ് പുനര്‍ജനിക്കും!
    അകാലത്തില്‍ അണഞ്ഞുപോയെങ്കിലും
    ഉള്ളിലൊരു പ്രണയത്തിരി എരിഞ്ഞു കൊണ്ടേയിരിക്കും!

    ഞാനും, നീയും ആവര്‍ത്തിക്കപെടുന്നു...
    നമ്മിലെ പ്രണയവും...
    നന്ദിതാ, നാം പ്രണയമാകുന്നു.
    പൊഴിഞ്ഞു വീണാലും വറ്റാത്ത ഒരിറ്റു തേന്‍-
    -നമ്മിലെ പ്രണയം-
    കാലാതിവര്‍ത്തിയായി നില്‍ക്കവേ
    നാം മരണമില്ലാത്തവരാകുന്നു.

    ഞാനും, നീയും, നമ്മിലെ പ്രണയവും ആവര്‍ത്തിക്കപ്പെടുന്നു
    നന്ദിതാ, നാം പ്രണയമാകുന്നു.

    മറുപടിഇല്ലാതാക്കൂ